Monday, April 12, 2010

അതങ്ങനെ ശരിയാക്കി

പന്ത്രണ്ടില്‍ വ്യാഴനും പതിനാലില്‍ ശുക്രനും എന്നൊക്കെ കനിയാന്മാര് പറയുന്നത് പോലെ, മുന്നൂറില്‍ സെറ്റ് മാക്സും മുന്നൂട്ടിരണ്ടില്‍ ഇന്ത്യവിഷനും ഇതിനിടയ്ക്ക് മുന്നൂറ്റൊന്നില്‍ ടൈംസ് നൌ ന്റെ അപഹാരവും കാരണം ചില്ലറ ടെന്‍ഷന്‍ ആണോ അനുഭവിച്ചത്।

കുട്ടി കളി നിര്‍ത്തുമോ അതോ പച്ച്ചക്കുപ്പയം ഇട്ടു കളിക്കാന്‍ വരുമോ എന്ന ജാതി ആശന്കകള്‍ ഒന്നും അല്ല ഇതിന്റെ കാരണം, പകരം, പരസ്യത്തിന്റെ ഇടവേളകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഐ പി എല്ലിന്റെ ഇടയ്ക്ക് കടന്നു വരുന്ന ആ ചിരി ഉണ്ടല്ലോ, അര്‍ഹിക്കാത്തത് വീണു കിട്ടിയ അക്ഷയ് കുമാറിന്റെ ചിരി, അതൊഴിവാക്കാന്‍ ചാനല്‍ മറ്റുംപോഴോക്കെ "ബ്രികിംഗ് ന്യൂസ്" എന്ന പരസ്യ വാചകം കണ്ടപ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടി എന്നാണു ആദ്യം വിചാരിച്ചത്. പിന്നെ പിന്നെ ആണ് കുട്ടീടെ മുഖം കൂടി കണ്ടു തുടങ്ങിയത്. ഒന്നുമില്ലേലും ഇന്ത്യക്കാരെ ഒക്കെ ടെന്നീസ് കളി പഠിപ്പിച്ച കുട്ടി അല്ലെ, സ്മരണ വേണമല്ലോ തേവരെ. സൊ എന്താ സംഭവിച്ചേ എന്നറിയാതെ തരമില്ലല്ലോ. അങ്ങനെ തുടങ്ങിയ ടെന്‍ഷന്‍ ഒടുവില്‍ ഇന്നൊരു തീരുമാനം ആയി എന്നറിഞ്ഞതില്‍ സന്തോഷം. എന്റെ കല്യാണത്തിന് പോലും ഞാന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചിട്ടില്ല. സന്തോഷം.

പക്ഷെ ഇപ്പോളും എനിക്ക് മനസ്സിലാകാത്ത ഒന്നുണ്ട്, കുട്ടി ആരെ കെട്ടണം, ആരെ കെട്ടണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്കില്ലേ? കുട്ടിക്കില്ലാത്ത വിഷമം ഇവര്‍ക്കെന്തിനാ?

Friday, March 26, 2010

വിമ്മിഷ്ടം

ഞാന്‍ - "ഏതു നേരത്താണോ ന്യൂടില്‍സ് ഉണ്ടാക്കാന്‍ തോന്നിയത്. തിന്നപ്പോ രസമുണ്ടായി എന്നത് ശരി തന്നെ, പക്ഷെ ഈ പത്രം എങ്ങനെ ഇനി വൃത്തിയാക്കും എന്റെ കപ്യാരെ?"
"അതിനെന്തിഷ്ടാ നീ വറി ചെയ്യണത്, നീയാ സ്കൃബ് ഇങ്ങട്ട് എടത്തെ.." ചാലക്കുടി മുരളീരവം.
ഞാന്‍ - "എന്നുവെച്ചാല്‍ ഈ പച്ച കളറുള്ള ചകിരി ആണോ?"
മു - "അതന്നെ"
ഞാ - "ഇന്നാ. ഇതെങ്ങേനെയാ ഇപ്പൊ വൃത്തിയാക്കുക"
മു - "ഒരു തുള്ളി സ്ക്രുബിലെക്ക് ഒഴിക്കുക, എന്നിട്ട ഉരയ്കുക, ഗടി നല്ല വെള്ള കളറിലാ തെളങ്ങും"
ഞാ - "ഒരു തുള്ളികൊണ്ടോ? ഇതെന്താ ഫോറിനാ? "
മു - "ഹഹഹ"
(ഉരച്ചിട്ടും ഉരച്ചിട്ടും വൃതിയാകാതെ കണ്ട് വിഷമത്തോടെ) മു - "കുറച്ചൂടി ഒഴിച്ചേ"
ഞാ - "ഹൈ ഒരു തുള്ളി പോരെ അപ്പൊ?"
മു - "ഒന്ന് മതീന്നെ. ശരവണഭവനിലെ കേസരി പാത്രം വൃത്തിയാക്കിയത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ ടി വി യില്"
ഞാ - "അത് ശരി। അതിനു അവര്‍ക്ക് കൊടുത്ത ആ തുള്ളി തന്നെ വാങ്ങേണ്ടി വരും. ഒപ്പം ആ പയ്യനേം കൂടി വിളിക്കേണ്ടി വരും കഴുകാന്‍"