Friday, January 12, 2007

മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍.............


മുല്ലപ്പെരിയാര്‍ പ്രശ്നമാണെന്നും ചര്‍ച്ചാവിഷയം എന്നു കണ്ടപ്പോള്‍ അവസരം നന്നായി ഉപയോഗിച്ചത്‌ നമ്മുടെ പത്രക്കാരാണ്‌. ദിവസവും പേപ്പറിന്റെ തലക്കെട്ട്‌ ജലനിരപ്പാണ്‌. ള്‍ ദിവസവും പേപ്പറിന്റെ തലക്കെട്ട്‌ ജലനിരപ്പാണ്‌. അതോടൊപ്പ്പ്പം ഡിറ്റക്ടീവ്‌ നോവലിസ്റ്റിന്‍പ്പോലും ഞെട്ടിപ്പിക്കുന്ന കഥകളും.
ഇതിനേക്കാള്‍ 'പുഴു'വിന്‌ രസകരമായി തോന്നിയത്‌ നമ്മളുടെ രാഷ്ട്രീയമാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്നം കൊടുമ്പിരികൊള്ളാന്‍ തിരുമ്പാടി ബൈ ഇലക്ഷന്‍ ആണു മുഖ്യപ്രതി. സദ്ദാം ഹുസൈന്‍ വരെ വോട്ട്‌ നല്‍കുമ്പോള്‍ നമ്മളുടെ മുല്ലപ്പെരിയാറിന്‌ കൈ കെട്ടി നോക്കിയിരിക്കാന്‍ പറ്റുമോ.
മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങുമ്പോള്‍ എല്‍ ഡി എഫ്‌ ഓടി നടന്ന് റിസര്‍ച്ച്‌ നടത്തി. കുടവയരിന്‌ ഒരുപാട്‌ മന്ത്രിമാര്‍ വ്യായാമം നല്‍കി. അണക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക്‌ നോക്കുക, തമില്‍നാട്‌ വന്ന് വെള്ളം കോരിക്കോണ്ട്‌ പോകാതിരിക്കാന്‍ മന്ത്രി കാവല്‍ കിടന്നു തേക്കടിയില്‍. കാവല്‍കിടക്കുമ്പോളും വെറുതെയിരുന്നില്ല. അണക്കെട്ടിന്റെ അടിത്തട്ട്‌ വിസിറ്റ്‌ ചെയ്തിട്ടുള്ള കരിമീനിനെ നേരിട്ട്‌ ടെസ്റ്റ്‌ ചെയ്യുകയായിരുന്നു.
യു ഡി എഫിനു വെറുതെയിരിക്കാന്‍ പറ്റുമൊ? ഉടന്‍ കാസര്‍ഗോഡിനു വണ്ടിപിടിച്ചതാണ്‌, പദയാത്ര നടത്താന്‍. ഭാഗ്യം അതെന്തോ ഉണ്ടായില്ല. താമര അണക്കെട്ടിന്‌ മുകളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്രേ. എന്തിനിതൊക്കെ? ആരെ കളിയാകാന്‍?എന്താണെങ്കിലും അഭ്യാസം നമ്മള്‍ കൊറെ നടത്തിയെങ്കിലും വെള്ളം ഇപ്പോളും അവരുടെ കയ്യില്‍. ആകെ ഒരി പ്രയോജനമുണ്ടായത്‌ നാല്‌ നീ പോടാ മോനേ ദിനേശാ സ്റ്റെയില്‌ ഡയലോഗ്‌ കാച്ചി അച്ചുമാമന്‍ ഹീറോ ആയത്‌ മാത്രമാണ്‌.
പുഴു ഇപ്പോളോര്‍ക്കുന്നത്‌ 'ഗുരു'വിലെ ചിലരംഗങ്ങളാണ്‌. കാഴ്ചയുള്ള കേരളീയരെയൊക്കെ അന്ധന്മാരാക്കി നമ്മുടെ രാഷ്ട്രീയക്കാര്‍ തമാശകളിക്കുമ്പോള്‍ കറുത്തകണ്ണാടി വച്ച്‌ ഭരിക്കുന്ന കരുണാനിധി അവിടെയിരുന്ന് ഇവിടുത്തെ കാര്യങ്ങള്‍ കണ്ട്രോള്‍ ചെയ്യുന്നു. കലികാലമെന്നല്ലാതെ എന്ത്‌ പറയാന്‍.