Sunday, September 24, 2006

'നീ' എങ്ങ‌നെയുണ്‍ടായി????

സംഭവം ന‌ട‌ന്നത് കുറ‌ച്ച് കാലം മുമ്പാണ്.
എന്‍റെ ഒരു സുഹ്രുത്താണ് ക‌ഥാനായ‌കന്‍. ന‌മ്മുടെ നായ‌കന്‍ ടി.ടി.സി. ഒന്നാം റാംക് ക‌ര‌സ്ത‌മാക്കിയ‌ ആളാണ്. വൈകാതെ ത‌ന്നെ അടുത്തുള്ള‌ എല്‍ . പി സ്ക്കൂളില്‍ കുട്ടികളെ ക‌ണ്ണുരുട്ടിക്കാട്ടാനായി ചേക്കേറി. അന്ന‌ക്കുട്ടി ടീച്ച‌റിന് ഇനി ര‌ണ്ട‌ര‌മാസം കൂടിയേയുള്ളൂ സ൪വീസ്. അത് ക‌ഴിഞ്ഞാല്‍ പിന്നെ ന‌മ്മുടെ നായ‌ക‌നാണ് ഒരുപ‌റ്റം കുട്ടികളെ ന‌യിക്കേണ്‍ടത്.

ഒരു റാംകുകാരന്‍റെ ഗ൪വ്വ് നായ‌ക‌നുന്‍ടെന്നാണ് സ്വതവേ അസൂയ‌ക്കാര‌നായ‌ 'പുഴു'വിന്‍റെ ഭാഷ്യം.
രണ്ടാം ക്ളാസ്സിലെ കുട്ടിക‌ളെയാണ് നേരിടേണ്ടത്. ഒന്നാം റാന്ക് കാരന് രണ്ടാം ക്ളാസ് കുട്ടികളെ പേടിക്ക‌ണ്ട് കാര്യം ഉണ്ടോ???

ബ‍ന്‍ചിന് ചുറ്റും ഓടിക്ക‌ളിക്കുന്ന‌ ഒരു പ‌റ്റം കുട്ടികളെ കണ്‍ട്കൊണ്‍ടാണ് നായ‌കന്‍ ക‌ട‌ന്ന് ചെല്ലുന്നത്. കുട്ടികളെ കൈയ്യിലെടുക്കണം ഉട‍ന്‍ ത‌ന്നെ. അതിനൊരു പൊടിക്കൈ എന്ന നില‌ക്ക് കുറ‌ച്ച് ചൊക്ളേറ്റ് കൈയ്യില്‍ ക‌രുതിയാണ് നായ‌കന്‍റെ എന്‍ട്രി. നായ‌കന്‍ ക‌രുതിയ‌പോലേ എളുപ്പ‌മ‌ല്ലായിരുന്നു കാര്യ‌ങ്ങള്‍. ചോക്ളേറ്റ് വിത‌രണം അക്ര്‌മ‌ത്തില്‍ കലാശിച്ചു. ക‌ണ്ണീരൊളിപ്പിച്ച് നില്‍ക്കുന്ന മുഖ‌ങ്ങള്‍ക്ക് ന‌ടുവില്‍ ഇതിക൪ത്തവ്യഥ‌മൂഠ‌നായി നിന്നു നമ്മുടെ നായ‌കന്‍.

രംഗം ശാന്ത‌മാക്കാന്‍ നായ‌കന്‍ ഒരു വഴി കണ്‍ടെത്തി. ഒരു ക‌ടംക‌ഥ പ‌റയാം. നായ‌കന്‍ കുട്ടിക‌ളോടായി പ‌റ‌ഞ്ഞു. സാ൪ ഒരു കടംകഥ പ‌റയാം അത് ക‌ഴിഞ്ഞാ‍ല്‍ നിങ്ങ‌ളോരോരുത്തരും പ‌റ‌യണം. കുട്ടികള്‍ക്കൊക്കെ പെരുത്ത് സ‌ന്തോഷം. അങ്ങനെ ക‌ഥയും പാട്ടും ഒക്കെയായി നേരം പോകാ‍ന്‍ തുട‌ങ്ങി.

തന്‍റെ എന്‍ട്രീ ക‌ല‌ക്കി എന്ന വിശ്വാസ‌ത്തോടെ ദീര്‍ഘ‌നിശ്വാസ‌മിടുമ്പോഴാണ് അത് സംഭ‌വിച്ചത്. എക്സ്ട്രാ ടൈമില്‍ ഒരു ഗോളു വീണത് പോലെയായി. ഉച്ച‌യൂണിന് ബെല്ല് വീഴാന്‍ നിമിഷ‌ങ്ങള്‍ മാത്രം. അപ്പോളാണ് കൂട്ട‌ത്തില്‍ കുഞ്ഞായ‌ ഒരുത്തന് സംശയം. അതോ കടം ക‌ഥ‌യുടെ ഭാഗ‌മായി വ‌ന്നതോ?ചോദ്യം ഇതാണ് ' നീ എങ്ങ‌നെയുണ്‍ടായി 'ചെറുക്കന്‍ ചോദ്യം ഉന്ന‌യിച്ചതൊ ര‌മ‌ണിചേച്ചിയുടെ മോനോട്.

എല്ലാം കൈവിട്ട് പോകുന്ന‌ അവ‌സ്ഥ‌യായി. മ്രുദുല‌വികാര‌ങ്ങളെ വ‌ളരെ സൂക്ഷിച്ച് വേണ‌മെല്ലോ കൈകാര്യം ചെയ്യാന്‍. മീന‌ച്ചൂടില്‍ പോലും ന‌മ്മുടെ നായ‌കന്‍ ഇങ്ങനെ വിയ൪ത്തിട്ടില്ല. ആദ്യദിവ‌സ‌ത്തെ ചോദ്യത്തില്‍ ത‌ന്നെ സാ൪ കുഴ‌ങ്ങാന്‍ പാടില്ലാല്ലോ. എന്ത് ചെയ്യാന്‍? ഇത്തിരിപ്പോന്ന ഈ കുരുന്നുക‌ളുടെ മ‌ന‌സ്സില്‍ അറിയാന്‍ ഇത്രമാത്രം ആഗ്രഹ‌മുണ്‍ടാകുമെന്ന് ടി.ടി.സി. ക്ളാസ്സ് റൂമില്‍ 'വെട്ടിയൊട്ടിച്ച്' ന‌ട‌ന്ന കാല‌ത്ത് ന‌മ്മുടെ നായ‌കന്‍ അറിഞ്ഞിരുന്നില്ല.

ചോദ്യമുയ൪ത്തിയ ചെറുക്കന്‍ ആകാംക്ഷ‌യോടെ നില്‍ക്കുക‌യാണ്. ര‌മ‌ണിചേച്ചിയുടെ മോന്‍റെ ക‌ണ്ണുക‌ളില്‍ ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്‍ടൊ? ഈ ചോദ്യത്തിന്‍റെ ശരിയായ ഉത്തരം ഒരു പക്ഷെ രമണി ചേച്ചിക്ക് പറയാന്‍ കഴിയുമായിരിക്കും.???

പക്ഷേ ഇപ്പോള്‍ എങ്ങനെ തടി തപ്പും. !!!

ഈ സമയത്താണ് ദേവദൂതിയെപ്പോലെ അന്നക്കുട്ടി ടീച്ച൪ വന്നത്. നായകന്‍റെ നില്‍പ്പിലേ പന്തികേടില്‍ നിന്ന് അവ൪ക്ക് കാര്യത്തിന്‍റെ ഏകദേശരൂപം പിടികിട്ടി.
ചെറുക്കന്‍ വീണ്‍ടും തൊള്ള തുറന്നു, ചോദ്യം ഒന്നുകൂടെ പരിഷ്കരിച്ച് ചോദിക്കാന്‍.

ശ‌രിക്കും ഇവന്‍ എങ്ങ‌നെയാ ഉണ്‍ടായത് എന്ന് നായകന്‍റെ മ‌ന‌സ്സില്‍ ഒരു ചോദ്യമുണ൪ന്നു.

നായകന്‍ ദയനീയ ഭാവത്തില്‍ അന്നക്കുട്ടി ടീച്ചറെ നോക്കി. ടീച്ചറുടെ മുഖത്ത് ഒരു ചെറുപുന്ചിരി മിന്നിമാഞ്ഞപോലെ.

പതിയെ നടന്നു വന്ന് ചോക്കെടുത്ത് ബോ൪ഡില്‍ വരച്ചു.
'ന'
ഇനി ഒരു ദീ൪ഘം കൂടി.
'നീ'
ഇങ്ങനെയാ നീ ഉണ്‍ടായത്.

കുട്ടികളുടെ മുഖത്ത് അറിവ് ലഭിച്ചതിന്‍റെ നി൪വ്രുതി.
ഉച്ചകഴിഞ്ഞ് പി.റ്റി.എ. മീറ്റിങ്ങായത് കൊണ്‍ട് ക്ളാസ്സില്ല എന്നോരു അറിയിപ്പും ടീച്ചറുടെ വക.
കുട്ടികള്‍ ആഘോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

നേരിയ ഒരാശ്വാസം തോന്നിയെന്‍കിലും നാളത്തെ ചോദ്യമെന്തായിരിക്കും എന്ന ശന്കയോടെ നായകന്‍ നടന്നു.

2 comments:

Babu Kalyanam said...

അപ്പോള് അങ്ങനെ ആണു നീ ഉന്ടായതു.... അല്ലേ???????
ഇപ്പോ confusion തീറ്ന്നു...

Eccentric said...

'പുഴു'വിന്‍റെ ഉത്ഭ‌വ‌കഥ ഈ ബ്ലോഗ്ഗില്‍ ത‌ന്നെ നിങ്ങ‌ക്ക് വായിക്കാം. പ‌ക്ഷെ നിങ്ങ‌ളെപ്പോലെ സംശ‌യ‌ക്കാ൪ക്ക് സ്വയം ആശ്വാസം കണ്‍ടെത്താനുള്ള‌ ഒരു ഉത്ത‌ര‌മാക‌ട്ടേ ഈ കുറിപ്പുകള്‍.